സന്ദര്‍ശനിലെ കോട്ടയം കഥകളുടെ അവതരണം (ഭാഗം-2)

‘മാര്‍ഗ്ഗേതത്ര നഖംപചോഷ്മളരജ: പുഞ്ചേ......’
അമ്പലപ്പുഴ സന്ദര്‍ശന്‍ കഥകളി വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ 
സംഘടിപ്പിക്കപ്പെട്ട കോട്ടയം കഥകളുടെ രംഗാവതരണത്തിന്റെ രണ്ടാം ദിവസമായിരുന്ന മെയ് 27ന് വൈകിട്ട് 6:30മുതല്‍ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ നാടകശാലയില്‍ കിര്‍മ്മീരവധം കഥ അവതരിപ്പിക്കപ്പെട്ടു. ആദ്യാവസാന ധര്‍മ്മപുത്രര്‍ രംഗത്തുവരുന്ന കിര്‍മ്മീരവധത്തിന്റെ ആദ്യഖണ്ഡമാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്.
‘വാഴുന്നെങ്ങിനെ വിപിനെ’
കലാമണ്ഡലം മുകുന്ദന്‍ ധര്‍മ്മപുത്രരെ അവതരിപ്പിച്ചു. കിര്‍മ്മീരവധത്തിലെ 
ധര്‍മ്മപുത്രരെന്ന പ്രധാന കഥാപാത്രം ആദ്യമായി കൈകാര്യചെയ്യുന്നതിന്റേതായ പരിഭ്രമവും ആയാസതയും ഉണ്ടായിരുന്നുവെങ്കിലും ആത്മാര്‍ത്ഥമായ പ്രകടനമാണ് ഇദ്ദേഹം കാഴ്ച്ചവെയ്ച്ചിരുന്നത്. ചിട്ടപ്രധാനമായ പദങ്ങളെല്ലാംതന്നെ ഭംഗിയായി അവതരിപ്പിച്ചിരുന്ന മുകുന്ദന്‍ ആദ്യ രംഗത്തിലെ ശോകസ്ഥായി ഉള്‍പ്പെടെയുള്ള രസാഭിനയത്തില്‍ ഒന്നുകൂടി ശ്രദ്ധവെച്ചാല്‍ ധര്‍മ്മപുത്രര്‍ കൂടുതല്‍ മികച്ചതാക്കാന്‍ സാധിക്കും.
‘അകതാരിലൊരുഖേദം’
കലാമണ്ഡലം ചമ്പക്കര വിജയനാണ് പാഞ്ചാലിയായി വേഷമിട്ടത്. 

‘മൂര്‍ത്തികള്‍ മൂവരാലും’









ധൌമ്യനായി കലാമണ്ഡലം അരുണ്‍ വാര്യരും 
സൂര്യനായി കലാമണ്ഡലം അരുണ്‍ കുമാറും അരങ്ങിലെത്തി.
‘നരവരശിഖാമണേ’
 ശ്രീകൃഷ്ണനായെത്തിയ കലാമണ്ഡലം ഷണ്മുഖന്‍ മികച്ച പ്രകടനം
കാഴ്ച്ചവെച്ചു. കലാമണ്ഡലം സുദീപായിരുന്നു സുദര്‍ശ്ശനവേഷമണിഞ്ഞെത്തിയിരുന്നത്.
പ്രയാതുമഭിമാ‍ധവം’
‘പ്രസഭമുത്സുകാശ്ചഭവന്‍’
 പൊന്നാനി പാടിയിരുന്ന പത്തിയൂര്‍ ശങ്കരന്‍ കുട്ടിയുടെ ആലാപനം 
സമ്പൃദായാനുഷ്ടിതമായതും മികച്ചതുമായിരുന്നു. കലാമണ്ഡലം ജയപ്രകാശായിരുന്നു സഹഗായകന്‍. കലാമണ്ഡലം ശ്രീകാന്ത് വര്‍മ്മ, കലാനിലയം രതീഷ് എന്നിവര്‍ ചെണ്ടയിലും കലാനിലയം മനോജും കലാമണ്ഡലം വിനീതും മദ്ദളത്തിലും നല്ല മേളവുമൊരുക്കിയിരുന്നു.
‘ചക്രായുധസവിധമുപേത്യാശൂ’
കലാമണ്ഡലം സുകുമാരനായിരുന്നു ചുട്ടി കലാകാരന്‍. 
സന്ദര്‍ശ്ശന്‍ കഥകളി വിദ്യാലയത്തിന്റെ ചമയങ്ങള്‍ ഉപയോഗിച്ചിരുന്ന കളിക്ക് പള്ളിപ്പുറം ഉണ്ണികൃഷ്ണന്‍, കണ്ണന്‍ എന്നിവരായിരുന്നു അണിയറസഹായികളായി വര്‍ത്തിച്ചിരുന്നത്.
‘കൊണ്ടല്വര്‍ണ്ണ പഴുതേ’

1 അഭിപ്രായം:

AMBUJAKSHAN NAIR പറഞ്ഞു...

സന്ദർശൻ അവതരിപ്പിച്ച കൃമ്മീരവധം വളരെ നല്ല നിലവാരം പുലർത്തി എന്ന് അറിഞ്ഞതിൽ സന്തോഷം.