സന്ദര്‍ശന്‍ കഥകളിവിദ്യാലയത്തിന്റെ പ്രതിമാസ കഥകളി

അന്വലപ്പുഴ സന്ദര്‍ശന്‍ കഥകളിവിദ്യാലയത്തിന്റെ ജൂലൈമാസത്തെ കഥകളി പന്ത്രണ്ടാം തീയതി അന്വലപ്പുഴ ശ്രീക്യഷ്ണസ്വാമിക്ഷേത്രത്തിലെ നാടകശാലയില്‍ വെച്ച് നടത്തപ്പെട്ടു. വൈകിട്ട് 8മണിക്ക് കളിആരംഭിച്ചു. ഈ മാസവും കഥ ബകവധം തന്നെയായിരുന്നു. (തിരുവന്തപുരത്ത് വൈലോപ്പിള്ളിസംസ്ക്യതിഭവനില്‍ വെച്ച് നടത്തിയ കഴിഞ്ഞമാസത്തെ കളിയും ബകവധം തന്നെയായിരുന്നു. അതിന്റെ ആസ്വാദനം ഈ ലിങ്കില്‍ അമര്‍ത്തിയാല്‍ വായിക്കാം.)
ബകവധം ആട്ടക്കഥയുടെ കഥാസാരവും രംഗാവതരണരീതികളും ഇവിടെ വായിക്കാം.


ബകവധത്തിലെ ഏഴാം രംഗത്തിന്റെ ആദ്യഭാഗവും(ഇടശ്ലോകം വരെ) എട്ട്,ഒന്‍പത് രംഗങ്ങളും മാത്രമാണിവിടെ അവതരിപ്പിക്കപ്പെട്ടത്. ലളിതയുടെ സാരിന്യത്തത്തോടെ കളി ആരംഭിച്ചു. ശ്രീ കലാമണ്ഡലം വിജയനാണ് ലളിതയായെത്തിയത്. വളരെ നന്നായിതന്നെ വിജയന്‍ ലളിതയെ അവതരിപ്പിച്ചു. മുന്‍‌കളിക്ക് കണ്ടതിലും പുരോഗമനം ഇദ്ദേഹത്തിന്റെ പ്രകടനത്തില്‍ ദ്യശ്യമായിരുന്നു. ശ്രീ കലാമണ്ഡലം മുകുന്ദനാണിവിടെ ഭീമവേഷമിട്ടത്. ഇദ്ദേഹം ആദ്യരംഗത്തില്‍ ഭീമനെ നന്നായിതന്നെ അവതരിപ്പിച്ചു. സാരിപദം തുടങ്ങിയപ്പോള്‍ ഭീമന്‍ ഇങ്ങിനെ ആടികണ്ടു. ‘കഷ്ടം ഇപകാരം ഇവരെല്ലാം തളര്‍ന്നുറങ്ങിപോയല്ലൊ. ഇനി ഇവര്‍ ഉണരുംവരെ ഇവിടെ കാത്തിരിക്കുകതന്നെ’. ‘ഇപ്രകാരം ചോദിക്കാന്‍ വരട്ടെ, നീ ആര്?’ എന്ന് ലളിതയുടെ അനുപല്ലവിയുടെ അന്ത്യത്തിലും, ‘ഇഅവളെ കണ്ടാല്‍ നിശാചരിയാണെന്നു തോന്നുകയില്ല,ആട്ടെ നീ എന്റെ സമീപം വന്നതെന്തിന്?’ എന്ന് ലളിതരാക്ഷസിയാണെന്നു പറഞ്ഞുകഴിയുന്വോഴും ഭീമന്‍ ചോദിക്കുന്നതും കണ്ടു.എന്നാല്‍ ചൊല്ലിയാടിഉറപ്പിക്കായ്കകൊണ്ടോ കെട്ടിപഴക്കമില്ലായമകൊണ്ടോ ഉണ്ടായ അതിയായ പരിഭ്രമം‌മൂലം തുടര്‍ന്നുള്ളരംഗങ്ങളില്‍ മുകുന്ദന് നന്നായി പ്രവര്‍ത്തിക്കാനായില്ല. വ്യാസനെ സ്വീകരിച്ചിരുത്തിയ ഭീമന്‍ കെട്ടിച്ചാടികുന്വിടന്‍ മറന്ന് പദത്തിലേക്ക് കടന്നു. ‘താപസകുലതിലക’യുടെ മുദ്ര പരിഭ്രമത്താല്‍ ശരിയാംവണ്ണം കാട്ടിയില്ലെന്നു മാത്രമല്ല ഇതിന്റെ രണ്ടാംവരി(‘താവകമഹിമ....’) ആടാന്‍‌നില്‍ക്കാതെ കലാശംചവുട്ടിതുടങ്ങി. പാട്ടുകാരും ഇവിടെ തിരുത്താന്‍ ശ്രമിച്ചുകണ്ടില്ല. തുടര്‍ന്നുള്ള ചരണങ്ങളായപ്പോഴെക്കും സംഭ്രമം തെല്ലകന്ന മുകുന്ദന്‍ ഒരുവിധം നന്നായി ആടി. എന്നാല്‍ അടുത്തരംഗത്തിന്റെ തുടക്കത്തില്‍ വീണ്ടും പരിഭ്രമിച്ചു കണ്ടു. ശ്യഗാരപദത്തിന്റെ ഇരട്ടിയും അത്ര അനുഭവവത്തായിരുന്നില്ല. ഇവിടെയൊക്കെയാണ് നല്ലൊരു പൊന്നാനിപാട്ടുകാരന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് പ്രേക്ഷകര്‍ക്ക് തോന്നിപോകുന്നത്. ഇതുപോലെ പരിചയക്കുറവുള്ള നടന്മാര്‍ ഇതുപോലെയുള്ള ചിട്ടപ്രധാനകഥകള്‍ കൈകാര്യം ചെയ്യുന്വോള്‍ തീര്‍ച്ചയായും ചൊല്ലിയാടിക്കാന്‍ കെല്‍പ്പുള്ള ഒരു പൊന്നാനിപാട്ടുകാരന്‍ പിന്നില്‍ ഉണ്ടായാല്‍ അത് ഈ നടന്മാര്‍ക്ക് ധൈര്യം പകരും. ഇതിനു പറ്റുന്ന കുറച്ചുകലാകാരന്മാര്‍ ഇന്നുമുണ്ട്. ശ്രീ കലാ:മാടന്വി സുബ്രഹ്മണ്യന്‍ നന്വൂതിരി,കലാ:സുബ്രഹ്മണ്യന്‍,കോട്ട:പരമേശ്വരന്‍ നന്വൂതിരി ഇങ്ങിനെ. ഇവരൊക്കെ കലാമണ്ഡലം,കോട്ടക്കല്‍ പി.എസ്.വി.നാട്ട്യസംഘം എന്നീ സ്താപനങ്ങളില്‍ നിന്നും വിരമിച്ച് വിശ്രമജീവിതം നയിക്കുന്നവരാണ്. ഈ വളര്‍ന്നുവരുന കലാകാരന്മാരുടെ നന്മക്കായി ഇവരിലാരുടേയെങ്കിലുമൊക്കെ സേവനം വല്ലവിധേനയും നേറ്റിയെടുക്കുവാന്‍ ശ്രമിക്കണമെന്ന് സന്ദര്‍ശന്‍ വിദ്യാലയത്തിന്റെ ഡയറക്ടരോട് ഒരു എളിയ അഭ്യര്‍ത്ഥനയുണ്ട്. ചൊല്ലിയാടിക്കാന്‍ വൈദഗ്ധ്യമുള്ള പരിചയസന്വന്നരായ ഇവരുടെ പൊന്നാനിയില്‍ കളിക്കാന്‍സാധിച്ചാല്‍ യുവകലാകാരന്മാര്‍ക്ക് അത് നല്ലൊരു പ്രയോജനമാകും.



ശ്രീ കലാമണ്ഡലം ഷണ്മുഖനായിരുന്നു വ്യാസവേഷം.





ഈ കളിക്ക് പൊന്നാനിപാടിയത് ശ്രീ പത്തിയൂര്‍ ശങ്കരന്‍‌കുട്ടി ആയിരുന്നു. ലളിതയുടെ പദത്തിന്റെ പതിഞ്ഞകാലപ്രമാണം നിലനിര്‍ത്താന്‍ ഇദ്ദേഹം ബുദ്ധിമുട്ടുന്നതായി തോന്നി. ഇതിനാലാവണം ഇതിന്റെ ചരണങ്ങള്‍ പതിവിലും കാലംതള്ളിപാടിയത്. ഇങ്ങിനെ കാലംതള്ളിയപ്പോള്‍ ആ പദത്തിന്റെ അവതരണത്തിലെ സര്‍വ്വസൌദര്യവും ചോര്‍ന്നുപോയതായി തോന്നി.
അടുത്ത രംഗത്തിലെ ലളിതയുടെ മറുപടിപദത്തിലെ ‘മലയമാരുതലോലാ’ എന്ന ചരണം ആദ്ദേഹം രാഗം‌മാറ്റിയാണ് പാടിയത്. തിരുവനന്തപുരത്തെ ബകവധത്തിനുംപത്തിയൂര്‍ ശങ്കരന്‍‌കുട്ടി തന്നെയായിരുന്നു പാടിയിരുന്നത്. തിരുവനന്തപുരത്ത് കുറച്ചുകൂടി ഗൌരവബുധിയോടെയാണ് പാടികണ്ടത്. എന്നാല്‍ അന്വലപ്പുഴയില്‍ അദ്ദേഹം തികഞ്ഞലാഘവത്തിലാണ് ബകവധത്തെ സമീപിച്ചത് എന്നു തോന്നി. അതിനാലാവണം ചിട്ടപ്രധാനമായ രംഗങ്ങളില്‍ കാലപ്രമാണവും രാഗവും ഒക്കെ മാറ്റിപാടിയത്. എന്റെ അഭിപ്രായത്തില്‍ ബകവധം‌പോലെ ചിട്ടപ്രധാനമായ കഥകളെ, എത്ര പരിചയസന്വന്നനായ നടനൊ ഗായകനൊ ആയാല്‍‌പോലും അതിന്റേതായഗൌരവബുദ്ധിയോടെയെ സമീപിക്കാവു. കാണികള്‍ക്കും ഇതു ബാധകമാണെന്നുള്ളതാണ് മറ്റൊരുകാര്യം. അതല്ലായെങ്കില്‍ നല്ലപ്രകടനം കാഴ്ച്ചവെയ്ക്കുവാനൊ നന്നായി ആസ്വദിക്കുവാനൊ കഴിയുകയില്ല.







ഈ കളിക്ക് ശിങ്കിടിപാടിയിരുന്നത് ശ്രീ കലാനിലയം രാജീവന്‍ ആയിരുന്നു. ശ്രീ കലാമണ്ഡലം ക്യഷ്ണദാസ് ചെണ്ടയിലും ശ്രീ കലാനിലയം മനോജ് മദ്ദളത്തിലും നല്ലപ്രകടനം കാഴ്ച്ചവെച്ചിരുന്നു.
ശ്രീ കലാമണ്ഡലം സുകുമാരന്‍ ചുട്ടികുത്തിയപ്പോള്‍ ശ്രീ കുമാരനും സംഘവും സന്ദര്‍ശന്റെ കോപ്പുകള്‍ ഉപയോഗിച്ച് അണിയറകൈകാര്യംചെയ്തു.









എം.എസ്സ്.എം.കോളേജിലെ കഥകളി ശില്പശാല

ഇല്‍ യു.ജി.സി. സ്പോണ്‍സര്‍ ചെയ്യുന്ന രംഗകലകളെക്കുറിച്ചുള്ള ദേശീയശില്പശാലകളുടെ ഭാഗമായി 2008 ജൂലൈ 11,12 തീയതികളില്‍ കായംകുളം എം.എസ്സ്.എം.കോളേജിലെ മലയാളംവിഭാഗം ‘കഥകളി പാഠവും അരങ്ങും’ എന്ന ശില്പശാലനടത്തി. കല്പിതസര്‍വ്വകലാശാലയായ കലാമണ്ഡലത്തിന്റെ വൈസ്ചാന്‍സിലര്‍ ശ്രീ കെ.ജി.പൌലോസ് ഉത്ഘാടനംചെയ്ത ശില്പശാലയില്‍ കളിക്കൊട്ട്, കഥകളിസംഗീതം, ശരീരഭാഷ കഥകളിയില്‍, കല്യാണസൌഗന്ധികം, നളചരിതം ഇവയുടെ പാഠവും അരങ്ങും ഈവിഷയങ്ങളിലുള്ള പഠനക്ലാസുകള്‍ നടത്തപ്പെട്ടു. കൂടാതെ തോടയവും ചൊല്ലിയാട്ടവും(കല്യാണസൌഗന്ധികം) നളചരിതം നാലാംദിവസം കഥകളിയും അരങ്ങേറി.
12നു ഉച്ചക്ക്ശേഷം 2:30മണിക്ക് കളി ആരംഭിച്ചു. അന്വലപ്പുഴ സന്ദര്‍ശന്‍ കഥകളിവിദ്യാലയമാണ് കളി അവതരിപ്പിച്ചത്. നേരത്തെ നിശ്ചയിച്ച സമയത്തിലും താമസിച്ചുമാത്രമെ കളിതുടങ്ങാനായുള്ളു. അതിനാലാവാം ആദ്യ രണ്ടു രംഗങ്ങള്‍ ഒഴിവാക്കിക്കൊണ്ട് കേശിനി ബാഹുകനെ കാണാനെത്തുന്ന രംഗം മുതലാണ് കളിതുടങ്ങിയത്. ശ്രീ കലാമണ്ഡലം ഷണ്മുഖന്‍ ബാഹുകനായും ശ്രീ മധു വാരണാസി കേശിനിയായും വേഷമിട്ടു.സര്‍പ്പദംശമേറ്റ് നിറം മാറിയനളനാണല്ലൊ ബാഹുകന്‍. ബാഹുകവേഷക്കാരന്‍ നീലക്കുപ്പായവും ഉത്തരീയങ്ങളുംനീലഞൊറിയും അണിയുന്നതിനൊപ്പം അതിന്റെ ഒരു പൂര്‍ണ്ണതയ്ക്കായി കൈകളിലും നീലചായം പുരട്ടാറുണ്ട്. എന്നാല്‍ ഇവിടെ ഷണ്മുഖന്‍ ഇതുചെയ്തു കണ്ടില്ല. എന്നാല്‍ ത്യപ്തികരമായ പ്രകടനമാണ് ഇദ്ദേഹം കാഴ്ച്ചവയ്ച്ചത്. ഗോപിയാശാന്റെ അവതരണരീതിയില്‍ തന്നെയാണ് ബാഹുകനെ ഷണ്മുഖന്‍ അവതരിപ്പിച്ചത്.
കേശിനി പോയശേഷമുള്ള ആട്ടത്തില്‍ ആദ്യം കുട്ടിക്കാലംമുതല്‍ക്കെ ദമയന്തിയെ സ്നേഹിച്ചുതുടങ്ങിയതു മുതല്‍ ഇപ്പോള്‍ ഋതുപര്‍ണ്ണസാരഥിയായി കുണ്ഡിനത്തില്‍ എത്തിയതുവരേയുള്ള നളന്റെചരിതങ്ങള്‍ ചുരുക്കത്തില്‍ ഒരു ഇളകിയാട്ടാമായി അവതരിപ്പിക്കുകയാണുണ്ടായത്.
തുടര്‍ന്ന് ഭ്യത്യന്‍ന്മാര്‍ പാചകത്തിനാവിശ്യമായ പദാര്‍ത്ഥങ്ങളുമായി വരുന്നു. അവരോട് എല്ലാം പാചകശാലയില്‍ കൊണ്ട്പോയി വെയ്ക്കുവാന്‍ നിര്‍ദ്ദേശിച്ചു. എന്നിട്ട് തിരിഞ്ഞ് ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി പാചകശാലയിലേക്ക് കടന്ന ബാഹുകന്‍ കൊണ്ടുവരപ്പെട്ട സാധനങ്ങളൊക്കെ നോക്കി. അവയുടെ കൂടെ ജലവും വിറകും കാണാഞ്ഞിട്ട് ആലോചിക്കുന്നു. തുടര്‍ന്ന് വരുണാഗ്നിമാരേ ധ്യാനിച്ച് ആവശ്യമുള്ള ജലവും അഗ്നിയും വരുത്തി പാചകം ചെയ്യുന്നു. ഇടക്ക് ഇങ്ങിനെ അലോചിക്കുന്നു. ‘ധാരാളം ദാനധര്‍മ്മാദികള്‍ ചെയ്തിട്ടുള്ളതും ദമയന്തിയെ പാണിഗ്രഹണം ചെയ്തതുമായ ഈ കൈകള്‍ കൊണ്ട് ഇന്ന് മറ്റൊരു രാജാവിനായി പാചകവും ചെയ്യേണ്ടിവന്നല്ലൊ?’
പിന്നീട് പാകമാക്കിയ ആഹാരസാധങ്ങള്‍ പകര്‍ന്ന് കൊണ്ടുപോയി ഋതുപര്‍ണ്ണന് വിളന്വിക്കൊടുക്കുന്നു. ‘ആഹാരം കേമമായി’ എന്നഭിനന്ദിക്കുന്ന ഋതുപര്‍ണ്ണനോട് ബാഹുകന്‍ ഒരു സംശയം ചോദിച്ചു. ‘എന്താണ് അങ്ങയുടെ മുഖം പ്രസന്നമായിരിക്കുന്നത്?” ‘പ്രത്യേകിച്ചൊന്നുമില്ല‘ എന്ന് ഉത്തരവും ലഭിക്കുന്നതായി ആടിക്കണ്ടു. എന്നാല്‍ ഈചോദ്യം ശരിയൊ? ദമയന്തീസ്വയവരമുണ്ടെന്ന് കേട്ട് ഓടിപിടച്ചു കുണ്ഡിനത്തിലെത്തിയ ഋതുപര്‍ണ്ണന്‍, അതിനുളള ഒരുക്കങ്ങളൊന്നുംകാണാതെ ശങ്കിച്ചിരിക്കുന്നതായ ഈ വേളയില്‍ മുഖം പ്രസന്നമായിരിക്കുമൊ? സാധാരണ ഗോപിയാശാന്റെ ബാഹുകന്‍ ഇവിടെ ചോദിക്കുന്ന ചോദ്യം -‘ഇങ്ങോട്ട് വന്നപ്പോള്‍
‍പ്രസന്നമായിരുന്നു വദനം തെല്ലൊന്നുവാടിയതായി തോന്നുന്നല്ലൊ,എന്തേ?’ എന്നാണ്.
ഋതുപര്‍ണ്ണസമീപത്തുനിന്നും പോന്ന ബാഹുകന്‍ പരിസരമാകെ വീക്ഷിക്കുന്നു. എന്നിട്ടിങ്ങിനെ ചിന്തിക്കുന്നു-‘രണ്ടാംസ്വയത്തിനുള്ള ഒരുക്കങ്ങളും കാണുന്നില്ല. അതിനായി ധാരാളം രാജാക്കന്മാര്‍ ഇവിടെ വന്നു എന്നുകേട്ടിട്ട് ഇവിടെ ആരേയും കാണാനില്ല. അവരുടെ ആന,തേര്‍,കുതിര പടകളേയോന്നും കാണ്മാനില്ല. എന്തേ ഇങ്ങിനെ? ഇനി സ്വയംവരം ഇല്ലെ? അങ്ങിനെയെന്നാല്‍ ബ്രാഹ്മണന്‍ വ്യാജം പറഞ്ഞതായിരിക്കുമൊ? എന്തോ അറിയില്ല. ഏതായാലും സത്യം വെളിപ്പെടും വരേ എന്റെ തനിരൂപം മറച്ച് കഴിയുക തന്നെ.‘
തുടര്‍ന്ന് രഥസമീപമെത്തിയ ബാഹുകന്‍ അതില്‍ അലങ്കരിച്ചിരിക്കുന്ന പൂക്കളെല്ലാം വാടിയതായി കണ്ട് ഇങ്ങീനെ വിചാരിക്കുന്നു-‘പൂക്കള്‍ വിരിഞ്ഞിരിക്കുന്വോള്‍ വണ്ടുകള്‍ തേന്‍‌ കുടിക്കാനായെത്തുന്നു, സുന്ദരിമാര്‍ അവ പറിച്ച് ശിരസ്സില്‍ ചൂടുന്നു. അതുപോലെ മനുഷ്യന് സന്വത്തുള്ളകാലത്ത് എല്ലാവരും ചുറ്റുംകൂടി സ്തുതിച്ചു നില്‍ക്കും. പൂവ് വാടിക്കഴിഞ്ഞാല്‍ ആരും അതിനെ തിരിഞ്ഞ് നോക്കില്ല. അതുപോലെ തന്നെയാണ് മനുഷ്യന്റെ കാര്യവും.‘ബാഹുകന്‍ വാടിയപൂക്കളെ സ്പര്‍ശിക്കുന്നതോടെ അവ വിടര്‍ന്ന് ശോഭിക്കുന്നു.


ദമയന്തി നളസമാഗമം നടക്കുന്ന അന്ത്യരംഗം ചിലമാറ്റങ്ങളോടെയാണിവിടെ അവതരിപ്പിച്ചു കണ്ടത്. ബാഹുകന്‍ വലതുവശത്ത് ഇരിക്കുകയും ഇടതുഭാഗത്തുക്കൂടി ദമയന്തി പ്രവേശിക്കുകയും ആണല്ലൊ പതിവ്. എന്നാല്‍ ഇവിടെ ഉണ്ടായത് ദമയന്തി വലതുഭാഗത്തിരിക്കുന്വോള്‍ ബാഹുകന്‍ ഇടതുവശത്തുകൂടി പ്രവേശിക്കുകയാണ്. ബാഹുകന്‍ ദിവ്യവസ്ത്രം ധരിച്ച് നളനായ് മാറുന്നതോടെ വലതുവശത്തേക്ക് മാറുകയും ചെയ്തു. നളന്റെ ‘സ്തിരബോധം മാഞ്ഞുനിന്നോട്’ എന്ന ചരണം ഇവിടെ അവതരിപ്പിച്ചുമില്ല.


ശ്രീ കലാമണ്ഡലം ചെന്വക്കര വിജയന്‍ ആണ് ദമയന്തിയായെത്തിയത്. വിജയനും ഷണ്മുഖനും നന്നായിതന്നെ അവസാനരംഗത്തില്‍ പ്രവര്‍ത്തിച്ചുകണ്ടു.




ശ്രീ പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയും ശ്രീ കലാനിലയം രാജീവും ചെര്‍ന്നായിരുന്നു സംഗീതം. ശ്രീ കലാമണ്ഡലം ക്യഷ്ണദാസും(ചെണ്ട), ശ്രീ കലാനിലയം മനോജും(മദ്ദളം) ചേര്‍ന്ന് നല്ലരീതിയില്‍ തന്നെ മേളം കൈകാര്യംചെയ്തു.


ഈ കളിക്ക് ശ്രീ കലാ:സുകുമാരന്‍ ചുട്ടികുത്തുകയും സന്ദര്‍ശന്‍ കഥകളിവിദ്യാലയത്തിന്റെ കോപ്പുകള്‍ ഉപയോഗിച്ച് ശ്രീ കുമാരനും സംഘവും അണിയറകൈകാര്യം ചെയ്യുകയും ചെയ്തു.