വാസുപ്പിഷാരടിക്കൊപ്പം
















കഴിഞ്ഞ ദിവസം പ്രശസ്ത കഥകളി നടന്‍ ശ്രീ കലാ:വാസുപ്പിഷാരടിക്കൊപ്പം കുറച്ചുസമയം ചിലവഴിക്കാനായി.പച്ച,കത്തി,കരി,മിനുക്ക് വേഷങ്ങള്‍ എല്ലാം കൈകാര്യം ചെയ്തുകൊണ്ട് കഴിഞ്ഞ നാലുപതിറ്റാണ്ടുകളായി കഥകളിരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം വാതസംബന്ധരോഗം നിമിത്തം എപ്പോള്‍ ചികിത്സയിലാണ്.ഒരു വേഷം കെട്ടിയിട്ട് ഇപ്പോള്‍ രണ്ടു വര്‍ഷങ്ങളായി എന്ന് ഷാരടിയാശാന്‍ പറഞ്ഞു.
ശ്രീ വാഴേങ്കിടകുഞ്ചുനായര്‍ ആണ് വാസുപ്പിഷാരടിയുടെ പ്രധാന ഗുരു. കഥകളിയില്‍ കുഞ്ചുനായര്‍ക്കുണ്ടായിരുന്ന പ്രത്യേകമായഒരു ശൈലിയാണ് ഇദ്ദേഹം അനുവര്‍ത്തിച്ചു പോരുന്നത്. സര്‍ഗ്ഗവാസനയാലും അഭ്യാസഗുണത്താലും അഭിനയഗുണത്താലും ഇദ്ദേഹം കഥകളിരംഗത്ത് തന്റേതായഒരു സ്താനം നേടിയെടുത്തിട്ടുണ്ട്. അവതരിപ്പിച്ച ഒരോവേഷങ്ങളുംആസ്വാദകരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു. പച്ച,കത്തി,കരി,മിനുക്ക് എല്ലാവേഷങ്ങളും നന്നായി കൈകാര്യം ചെയ്യും എന്നുള്ളതും എദ്ദേഹത്തിന്റെ പ്രത്യേകതയാണ്. കലാമണ്ഡലത്തില്‍ അദ്ധ്യാപകനായിരുന്ന വാസുപ്പിഷാരടി ഇപ്പോള്‍ കോങ്ങാടുള്ള തന്റെ ഭവനത്തില്‍ വിശ്രമജീവിതം നയിക്കുന്നു.
അസുഖം പിടിപെട്ടതും തുടര്‍ന്നുള്ള ജീവിതത്തേയും അദ്ദേഹം ഇങ്ങനെ അനുസ്മരിക്കുന്നു.-“ഏതാണ്ട് നാലുവര്‍ഷങ്ങള്‍ക്കു മുന്വാണ് വാതരോഗം പിടിപെട്ട് വേഷം കെട്ടുവാന്‍ സാധിക്കാതെ വന്നുത്. തുടര്‍ന്ന് കോട്ടക്കല്‍ പി.സ്സ്.വാര്യരുടേയും പ്രശസ്ത അലോപ്പതി ഡോക്ടര്‍മനോജ് കുമാറിന്റേയും ചികിത്സയില്‍ ഏതാണ്ട് ഒരു വര്‍ഷംകൊണ്ട് അസുഖം ഏറെക്കുറെ ഭേദമായി.തുടര്‍ന്ന് ആ കൊല്ലം എഴുപതിലേറെ വേഷങ്ങള്‍ കെട്ടി. എന്നു മാത്രമല്ലാ കൈകാര്യം ചെയ്യുന്ന വേഷം നന്നായിചെയ്യണം എന്നു നിര്‍ബന്ധം ഉള്ളതിനാലും, ഉപായത്തില്‍ കഴിക്കുന്ന ശീലമില്ലാത്തതിനാലും അന്നും അരങ്ങില്‍ നല്ലവണ്ണം പണിയേടുത്തു.എതിനാല്‍ അസുഖം വീണ്ടും തലപൊക്കിതുടങ്ങി. ഈ സമയത്താണ് സംഗീതനാടകഅക്കാദമി അവാര്‍ഡ് ലഭിക്കുന്നത്.അത് ന്യൂദല്‍ഹിയില്‍

വച്ചാണ്‍സമ്മാനിക്കപ്പെട്ടത്.അതിനോടനുബ്ന്ധിച്ച് അന്ന് ദല്‍ഹിയില്‍നടന്ന കളിയില്‍ രണ്ടു ദിവസവും വേഷം ഉണ്ടായിരുന്നു. സാധാരണ പുര‍സ്ക്കാരം ലഭിക്കുന്ന കലാകാരന് ഒരു ദിവസത്തേപരിപാടിയിലേ അവസരം ലഭിക്കാറുള്ളു. എന്നാല്‍ എനിക്ക് രണ്ടുദിവസവും വേഷം ലഭിച്ചു. ആ അസുലഭാവസരം പാഴാക്കണ്ടാ എന്നുകരുതി അസുഖം കണക്കാക്കാതെ വേഷംകെട്ടി. വേദനയുള്ള കാലില്‍ വേദനയറിയാതെയിരിക്കുവാനുള്ള ഇഞക്ഷനെടുത്തുകൊണ്ടാണ് അന്ന് കളിച്ചത്. അതിനു ശേഷം നാട്ടില്‍ എത്തിയപ്പോള്‍ അസുഖം മൂര്‍ച്ചിച്ചു. കാലുകള്‍ മാത്രമല്ലാ കൈകളേയും വാതം ബാധിച്ചു. ഈ സമയത്താണ് ഇന്റെ ഷഷ്ഠിപൂര്‍ത്തി ആസ്വാദകരുടെ ആഭിമുഖ്യത്തില്‍ ആഘോഷിക്കപ്പെട്ടത്. അതിനാല്‍ എനിക്ക് അന്നു വേഷം കെട്ടാനായില്ലാ. ഇക്കാര്യത്തില്‍ ഗോപിയേട്ടനൊക്കെ വളരെ ഭാഗ്യവാനാണ് തന്റെ എഴുപതാം പിറന്നാളിനും വേഷംകെട്ടി അരങ്ങില്‍ പ്രവര്‍ത്തിക്കുവാനായല്ലൊ. അദ്ദേഹം പ്രത്യേകമായിവിളിച്ചിരുന്നു, എങ്കിലും അനാരോഗ്യം നിമിത്തം അതില്‍ എനിക്ക് പങ്കെടുക്കാനായില്ലാ.
കുറച്ചുനാള്‍ മുന്‍പ് രോഗം മാറാന്‍ ശസ്ത്രക്രിയ ചെയ്താലൊ എന്ന് ആലോചിച്ചു.എന്നാല്‍ ആയിടക്ക് വൈദ്യമഠം നന്വൂതിരിയുമായി യാദ്യശ്ചികമായി ബെന്ധപ്പെടാന്‍ ഒരു അവസരമുണ്ടായി.അന്ന് തന്റെ രോഗവിവരങ്ങള്‍ മനസ്സിലാക്കിയ അദ്ദേഹം എന്നേഅങ്ങോട്ട് വിളിപ്പിച്ച് പരിശോധിച്ചു.”ശസ്ത്രക്രിയ വേണ്ടാഡൊ, നമുക്കൊരൂട്ടം ചികിത്സകളോക്കെ നോക്കാടൊ,”എന്ന് അദ്ദേഹംപറഞ്ഞതനുസ്സരിച്ച് അവിടെ ചികിത്സകള്‍ ചെയ്തുതുടങ്ങി.ഇപ്പോള്‍ നല്ല വിത്യാസങ്ങള്‍ ഉണ്ട്.കുഴന്വുതേച്ചുകുളി,കഷായസേവാ,പധ്യം ഒക്കെയായി പോകുന്നു.കൂടാതെ എപ്പോള്‍ ആര്‍ട്ട് ഓഫ് ലിവിങ്ങ് കോഴ്സുകള്‍ ചെയ്യുന്നുണ്ട്. ഇത് ശരീരത്തിനും മനസ്സിനും വളരെ നല്ലതായി അനുഭവപ്പെടുന്നുണ്ട്.“
തന്റെ ശിഷ്യരായ ഏറ്റുമാനൂര്‍ കണ്ണന്‍, കലാ:ഷണ്മുഖന്‍ തുടങ്ങിയുള്ളവര്‍ അരങ്ങില്‍ പ്രവര്‍ത്തിച്ച് നന്നായി വരുന്നുണ്ടെന്നുകേള്‍ക്കുന്നത് സന്തോഷകരമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. രംഗത്ത് പ്രോത്സാഹിപ്പിക്കുകയും തന്റെ രോഗാവസ്തയില്‍ വന്നുകാണുകയും ചെയ്ത സഹ്യദയര്‍ക്കെല്ലാം സ്നേഹവും കടപ്പാടും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഷാരടിയാശാന് ആയുരാരോഗ്യ സൌഖ്യങ്ങള്‍ ഉണ്ടാകട്ടെ എന്നുംഅദ്ദേഹത്തിന്റെ അസുഖം ഭേദമായി അരങ്ങില്‍ എനിയും ചിലവേഷങ്ങള്‍ കെട്ടാനാകട്ടെ എന്നും ആശംസിച്ചുകൊണ്ടും ഇതിനായി സര്‍വേശ്വരനോടു പ്രാര്‍ധിച്ചുകൊണ്ടും ഈ റിപ്പോര്‍ട്ട്അവസാനിപ്പിക്കുന്നു.

കളിയരങ്ങിന്റെ മാസപരിപാടി












കോട്ടയം കളിയരങ്ങിന്റെ ജുണ്‍ മാസപരിപാടി 3/06/07ല്‍ തിരുനക്കര ശ്രീരംഗം ഹാളില്‍ നടന്നു. വൈകിട്ട് 4മുതല്‍ ആയിരുന്നു കളി. കഥ കീചകവധം ആയിരുന്നു. ശ്രീ ഏറ്റുമാനൂര്‍ കണ്ണന്‍ ആയിരുന്നു കീചകന്‍. കഥകളിയോടുള്ളഅഭിനിവേശത്താല്‍ കുട്ടിക്കാലം മുതല്‍ അതു പഠിച്ച് അഭ്യാസംചെയ്ത് ഉയര്‍ന്നുവന്ന കലാകാരനാണിദ്ദേഹം.ശ്രീ കലാ:മോഹന്‍ കുമാറാണ് കണ്ണന്റെ പ്രധമഗുരു. കലാമണ്ഡലത്തില്‍ ഉപരിപഠനം ചെയ്തകാലത്ത് പ്രധാനമായും ശ്രീ കലാ:വാസുപ്പിഷാരൊടിയുടെ അടുത്താണ് ചൊല്ലിയാടിയിട്ടുള്ളത്.അതിനാല്‍ എദ്ദേഹത്തിന്റെ അഭിനയത്തില്‍ ഷാരടിയുടെ ചില ശൈലികള്‍ നമുക്ക് കാണാനാകുന്നുണ്ട്. കണ്ണന്‍ നല്ലരീതിയില്‍ അഭിനയിക്കുന്നുണ്ട്. എന്നാല്‍ ലേശം ആയാസപ്പെടുന്നില്ലേ എന്നു കണ്ടാല്‍ തോന്നും.
ശ്രീ കലാകേന്ദ്രം മുരളീക്യഷ്ണന്‍ സൈരന്ധ്രിയായി നല്ലപ്രകടനം കാഴ്ച്ചവെച്ചു.ശ്രീ കലാകേന്ദ്രം പ്രതീപ് കുമാര്‍ ആയിരുന്നു സുദേഷ്ണയായി വേഷമിട്ടത്.
കോട്ടക്കല്‍നാരായണനുംകലാ:രാജീവന്‍ നന്വൂതിരിയും ആയിരുന്നു പാട്ട്. ഇന്നുള്ള ഗായകരില്‍ ചിട്ടപ്രധാനമായ കഥകള്‍പാടുന്നതില്‍ പ്രധമഗണനീയനായനാണ് നാരായണന്‍. ശ്രീ കലാ:നീലകണ്ഠന്‍ നന്വീശന്റെ ശിഷ്യനായ ഇദ്ദേഹം നന്വീശന്റെ വഴികളാണ് പിന്തുടരുന്നതെങ്കിലും അതില്‍ചിലപുതുക്കലുകള്‍ നടത്തി സ്വന്തമായ ഒരു ശൈലി രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം വിജയിച്ചിട്ടുണ്ടെന്നു തോന്നുന്നു. വേണ്ടഭാഗങ്ങളില്‍ അക്ഷരങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പാടുക, താളപ്പിടിപ്പ്, അരങ്ങുഭരണം, എന്നിവയെല്ലാം തന്നെ നന്വീശനില്‍ നിന്നും പകര്‍ന്ന് കിട്ടിയ ഗുണങ്ങളാണ്. കൂടാതെ നാരായണന്‍ ചിട്ടപ്രധാന കഥകള്‍ കളരിയിലും അരങ്ങത്തും പാടി ഉറപ്പിച്ചിട്ടുണ്ട്. പദത്തിന്റെ ഭാവം അനുസരിച്ച് ശബ്ദംനിയന്ത്രിച്ച് എല്ലാ സ്തായിലും പാടുക, ഗമകപ്രയോഗങ്ങളുടെധാരാളിത്തം, സര്‍വോപരി അനായാസത എന്നിവയാണ് കോട്ടക്കല്‍ നാരായണന്റെ പ്രത്യേകതകള്‍.
ചെണ്ടകൊട്ടിയ ശ്രീ കലാഭാരതി ഉണ്ണിക്യഷ്ണനും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.യുവചെണ്ടക്കാരില്‍ എത്ര നന്നായി മുദ്രക്കുകൂടി കൊട്ടുന്നവര്‍ കുറവാണ്.മദ്ദളം ശ്രീ കലാ:അചുതവാര്യര്‍ ആയിരുന്നു.