വൈലോപ്പിള്ളി സംസ്ക്യതിഭവനിലെ കഥകളി

തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്ക്യതിഭവനില്‍ 21/06/08ന് വൈകിട്ട് 6:30ന് കഥകളി
അവതരിപ്പിക്കപ്പെട്ടു. അന്വലപ്പുഴ സന്ദര്‍ശന്‍ കഥകളിവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിലാണ് കളി നടന്നത്. ബകവധം കഥയിലെ ചിലരംഗങ്ങളാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്.



കോട്ടയത്ത് തന്വുരാന്റെ ചിട്ടപ്രധാനങ്ങളായ നാല് ആട്ടക്കഥകളില്‍ ഒന്നാണ് ബകവധം. കഥകളിയുടെ തനിമയും സൌന്ദര്യവും ദ്യശ്യവല്‍ക്കരിക്കുന്നരീതിയിലുള്ള, ഇരട്ടികളും തോങ്കാരങ്ങളും ചുഴിപ്പുകളുമൊക്കെ ഉള്‍പ്പെടുത്തി ചിട്ടചെയ്തിരിക്കുന്ന പതിഞ്ഞപദങ്ങളാണ് കോട്ടയംകഥകളിലെ പ്രധാനഭാഗങ്ങള്‍. ഇവയൊക്കെത്തന്നെ ഒരുനടന്റെ രസാവിഷ്ക്കരണപാടവവും അഭ്യാസബലവും മാറ്റുരക്കപ്പെടുന്ന തരത്തിലുള്ളവയാണ്.

പാണ്ഡവരോട് ധ്യതരാഷ്ട്രര്‍ അരക്കില്ലത്തില്‍ പോയിതാമസിക്കുവാന്‍ നിര്‍ദ്ദേശിക്കുന്നതുമുതല്‍ ഭീമന്‍
ബകനെ വധിക്കുന്നതുവരേയുള്ള ഭാരതകഥാഭാഗമാണ് ബകവധംആട്ടക്കഥ. ഭീമസേനനെ
നായകനാക്കിക്കൊണ്ടണാണ് ഈ ആട്ടകഥ കോട്ടയത്തുതന്വുരാന്‍ രചിച്ചിരിക്കുന്നത്.

ദുര്യോധനന്റെ ആവശ്യപ്രകാരം ധ്യതരാഷ്ട്രമഹാരാജാവ് പാണ്ഡവരോട് മതാവിനൊപ്പം അരക്കില്ലത്തില്‍ പോയി വസിക്കുവാന്‍ നിര്‍ദ്ദേശിക്കുന്നു. അരക്കില്ലത്തിലെത്തിയ അവരെ, അരക്കില്ലത്തിന്റെ നിര്‍മ്മാതാവായ പുരോചനന്‍ സ്വീകരിക്കുന്നു. ദുര്യോധനന്റെ ചതിയില്‍ നിന്നും പാണ്ഡവരെ രക്ഷിക്കാനായി വിദുരനിര്‍ദ്ദേശാനുസരണം വരുന്ന ഘനകന്‍(ആശാരി) പാണ്ഡവരെ കണ്ട് വിവരങ്ങള്‍ ധരിപ്പിക്കുന്നു. തുടര്‍ന്ന് ആശാരി, അരക്കില്ലത്തില്‍ നിന്നും പാണ്ഡവര്‍ക്ക് രക്ഷപ്പെടുവാനായി ഒരു രഹസ്യതുരംഗം നിര്‍മ്മിക്കുന്നു. പാണ്ഡവര്‍ ആശാരിയെ പാരിദോഷികങ്ങള്‍ നല്‍കി യാത്രയാക്കുന്നു. അരക്കില്ലത്തിന് തീയിട്ട് പാണ്ഡവരും കുന്തിയും തുരംഗമാര്‍ഗ്ഗം ഹിഡുബവനത്തില്‍ എത്തുന്നു. ആ വനത്തില്‍ വസിക്കുന്ന ഹിഡുബന്‍ എന്ന രാക്ഷസന്‍ മനുഷ്യരുടെഗന്ധം അറികയാല്‍, അന്യൂഷിച്ച് മാനുഷരെ പിടിച്ചുകൊണ്ടുവരുവാന്‍ സഹോദരിയായ ഹിഡുബിയേ നിയോഗിക്കുന്നു. മാനവരെ അന്യൂഷിച്ചുനടന്ന ഹിഡുബി പാണ്ഡവരെ കാണുന്നു. ശക്തിമാനായ ദ്വതീയപാണ്ഡവനില്‍ അനുരുക്തയായിതീര്‍ന്ന ഹിഡുബി മനോഹരിയായ ഒരു സ്ത്രീരൂപത്തെധരിച്ച്(ലളിത) ഭീമസമിപമെത്തി തന്റെ ഇംഗിതമറിയിക്കുന്നു. ‘ജേഷ്ടനായ യുധിഷ്ഠിരന്റെ വിവാഹംകഴിഞ്ഞിട്ടില്ല, അതിനാല്‍ എനിക്ക് നിന്നെ സ്വികരിക്കാനാവില്ല.‘ എന്ന് മരുത്സുതന്‍ ഹിഡുബിയോട് പറയുന്നു. ഭീമനും ഹിടുബിയും ഇപ്രകാരം സംസാരിച്ചുകൊണ്ടിരിക്കെ ഹിഡുബന്‍ അവിടെക്കെത്തി ഇരുവരോടും കയര്‍ക്കുന്നു. തുടര്‍ന്നുണ്ടായ ഘോരമായ ദ്വന്ദയുധാവസാനം ഭീമസേനന്‍ ഹിഡുബനെ കാലപുരിക്കയക്കുന്നു. ഇത്രയും ഭാഗമാണ് ബകവധമാട്ടക്കഥയുടെ ഒന്നാം ഘണ്ഡം.


ഹിഡുബനെ വധിച്ച ഭീമന്റെ സമീപത്തേക്ക് വേദവ്യാസമഹര്‍ഷി എത്തുന്ന ഭാഗത്തോടെയാ‍ണ്
രണ്ഡാംഘണ്ഡം ആരംഭിക്കുന്നത്. ഭീമനില്‍ നിന്നുംവ്യത്താന്തങ്ങള്‍ കേട്ട വ്യാസഭഗവാന്‍ ‘വാസുദേവന്‍ നിങ്ങളുടെ ബന്ധുവായിഉള്ളപ്പോള്‍ നിങ്ങള്‍ സന്താപിക്കേണ്ട’ എന്നു സാന്ത്വനിപ്പിക്കുന്നു. തുടര്‍ന്ന് നിന്നേ കാമിക്കുന്ന നിശാചരിയായ ഈ ഹിഡുബിയെ സ്വീകരിക്കാനും,അവളില്‍ ഒരു പുത്രനുണ്ടാവോളം കൂടെ വസിക്കുവാനും ഭീമസേനനോട് നിര്‍ദ്ദേശിക്കുന്നു. ഭീമസേനന്‍ നിര്‍ദ്ദേശം ശിരസാവഹിച്ച് ഹിഡുബിയുമായിചേര്‍ന്ന് വസിക്കുന്നു. അങ്ങിനെ ഹിഡുബിക്ക് ഘടോല്‍കചന്‍ എന്ന പുത്രന്‍ ജനിക്കുന്നു. ആരാക്ഷസശിശു ജനിച്ച‌ഉടന്‍തന്നെ വളര്‍ന്ന് വലുതാകുന്നു. ഘടോല്‍ക്കചന്‍ പിതാവിനെവണങ്ങി ‘അങ്ങ് എപ്പോള്‍ സ്മരിച്ചാലും ഉടന്‍ സമീപത്തെത്തിക്കൊള്ളാം‘ എന്ന് വാഗ്ദാനം നല്‍കിയിട്ട് ഹിടുബിയോടോപ്പം ഭീമനെ പിരിഞ്ഞപോകുന്നു. തുടര്‍ന്ന് പാണ്ഡവര്‍ ബ്രാഹ്മണവേഷധാരികളായി വനംവിട്ട് ഏകചക്ര എന്ന ഗ്രാമത്തില്‍ പോയ് വസിക്കുന്നു. ബകന്‍ എന്ന രാക്ഷസന്റെ ക്രൂരതകള്‍ ബ്രാഹ്മണരില്‍ നിന്നുംകേട്ട കുന്തീദേവി ബ്രാഹ്മണരെ രക്ഷിക്കാന്‍ ഭീമനെ നിയോഗിക്കുന്നു.ബ്രാഹ്മണര്‍ നല്‍കിയ ബകനുള്ളഭക്ഷണപദാര്‍ധങ്ങളുമായി ഭീമന്‍ ബകസമീപം ചെല്ലുന്നു. ഭീമന്‍ ബകനെ പോരിനുവിളിച്ച്, യുദ്ധത്തില്‍ അവനെ വധിക്കുന്നു. ബകവധം ചെയ്ത് തങ്ങളുടെ ആപത്ത് അകറ്റിയ ഭീമനെ ബ്രാഹ്മണര്‍ സ്തുതിക്കുന്ന ഭാഗത്തോടെ ബകവധം ആട്ടകഥ സമ്പൂര്‍ണ്ണമാകുന്നു.



ഇതില്‍ ലളിതയായി മാറി ഭീമസമീപമെത്തുന്ന ഹിഡുബിയുടെ സാരിമുതലാണ് ഇവിടെ
അവതരിപ്പിക്കപ്പെട്ടത്. കഥകളിയില്‍ ലളിത,മോഹിനി തുടങ്ങിയ സ്ത്രീവേഷങ്ങള്‍ ആദ്യമായി
അരങ്ങിലേക്കെത്തുന്നവേളയില്‍ ചെയ്യുന്ന ന്യത്തവിശേഷമാണ് ‘സാരി’. ഇതിനുപാടുന്ന സാരിപ്പദങ്ങള്‍, ശ്ലോകങ്ങളേപ്പോലെ തന്നെ കവിവാക്യങ്ങളാണ്. ഈ സ്ത്രീ ആരാണ്, ഇവള്‍ ആരുടെ സമീപത്തേക്കാണ് വരുന്നത്, എന്താണിവളുടെ ഇംഗിതം എന്നിവയൊക്കെയായിരിക്കും ഈ പദത്തിന്റെ ആശയം. എന്നാല്‍ സാരിപ്പദം പാടുന്നതിനുമുന്‍പ് ആദ്യരണ്ടുതാളവട്ടം ഗായകര്‍ രാഗം പാടണമെന്നാണ് ചിട്ട. എന്നാല്‍ കുറച്ചുകാലങ്ങളായി ഈ ചിട്ട കളിയരങ്ങില്‍നിന്നും അപ്രത്യക്ഷമായികൊണ്ടിരിക്കുന്നതായാണ് കാണുന്നത്. ഇപ്രകാരമുള്ള കഥകളിയുടെ തനിമയാര്‍ന്ന സബ്രദായങ്ങള്‍ അരങ്ങില്‍നിന്നും ഒഴിവാക്കപ്പെടുന്നത് എന്തുകാരണത്താലായാലും ശരിയെന്നുതോന്നുന്നില്ല. ഇവിടെ ഈ രാഗം‌പാടല്‍ ഉണ്ടായി എന്നു മാത്രമല്ല വളരേ മനോഹരമായിതന്നെ ലളിതാവേഷധാരിയായ ശ്രീ കലാ:വിജയന്‍ സാരിന്യത്തം അവതരിപ്പിക്കുകയും ചെയ്തു.


സ്തായിയായ ശ്യഗാരരസംവിടാതെ മറ്റു സഞ്ചാരീഭാവങ്ങള്‍ വരുത്തികൊണ്ടുള്ള വിജയന്റെ അഭിനയം അഭിനന്ദനാര്‍ഹമായിതോന്നി. എന്നാല്‍ വിജയന് ചിലഭാഗങ്ങളിലൊക്കെ മുദ്രക്ക് തപ്പല്‍ അനുഭവപ്പെടുന്നതായികണ്ടു.

കളരിയില്‍ ചൊല്ലിയാടി ഉറപ്പിച്ച്, അഭ്യാസബലമുള്ള ഒരു നടനുമാത്രം വിജയിപ്പിക്കാനാവുന്ന
ബകവധത്തിലെ ഭീമസേനനെ ശ്രീ കലാ:ഷണ്മുഖന്‍ വളരേ നന്നായി അവതരിപ്പിച്ചു.







ലളിത ഭീമസേനനെ കാണുന്ന ഈ രംഗത്തിന്റെ തുടര്‍ഭാഗങ്ങള്‍(ഹിടുബന്‍ ഇവരുടെസമീപത്തേക്കു
വരുന്നതുമുതല്‍) ഇവിടെ ഉണ്ടായില്ല. എന്തോവലിയ ശംബ്ദം കേള്‍ക്കുന്നു. എന്ന് കാണിക്കുന്നതോടെ
തിരശീലപിടിച്ച് ഈ രംഗം അവസാനിപ്പിക്കുകയാണുണ്ടായത്.


തുടര്‍ന്ന് രണ്ടാം ഘണ്ഡത്തിലെ ആദ്യരംഗം അവതരിപ്പിക്കപ്പെട്ടു. ഈ രംഗത്തിലെ ഭീമന്റെ വ്യാസനോടുള്ള പദമായ ‘താപസകുലമൌലേ’ ആണ് ഈ ആട്ടക്കഥയിലേതന്നെ ഏറ്റവും ചിട്ടപ്രധാനമായ പതിഞ്ഞപദം. സാധാരണ പതിഞ്ഞപദങ്ങള്‍ക്ക് ഇരട്ടി എടുക്കാറുണ്ടല്ലൊ. ഏതെങ്കിലും ഒരു ചരണത്തിനൊ പല്ലവിക്കൊ ആണല്ലൊ ഇരട്ടി എടുക്കുക. എന്നാല്‍ ഈ പദത്തിന്റെ നാലുചരണങ്ങള്‍ക്കൊരോന്നിനൊടുവിലും ഇരട്ടി ഏടുക്കണം.

വ്യാസവേഷമിട്ട് അരങ്ങിലെത്തിയത് ശ്രീ മാര്‍ഗ്ഗി രവീന്ദ്രന്‍ ആയിരുന്നു. പദങ്ങളൊ അതിനുകാട്ടേണ്ട
മുദ്രകളോ ചിട്ടകളൊ ഒന്നും വേണ്ടത്ര മനസ്സിലാക്കാതെയാണിദ്ദേഹം അരങ്ങീലെത്തിയതെന്നു തോന്നുന്നു. മുദ്രകള്‍ കാട്ടാതെയിരുന്നത് സഹിക്കാം എന്നാല്‍, ‘ഭീമവൈരികുലകാലാ’ എന്നതിന് ‘ഭീമവൈരിശ്രേഷ്ടാ’ എന്നാണിദ്ദേഹം മുദ്രകാട്ടിയത്!

തുടര്‍ന്നുള്ള ചിട്ടപ്രധാനമായ ശ്ര്യഗാരപ്പദങ്ങള്‍ ഉള്‍ക്കൊള്ളുന്ന അടുത്തരംഗവും ഷണ്മുഖനും വിജയനും ചേര്‍ന്ന് ഭംഗിയായിതന്നെ അവതരിപ്പിച്ചു.



ആ രംഗത്തിനുശേഷം ഘടോല്‍ക്കചന്റെ(കത്തിവേഷം) തിരനോക്ക്(ഇടമട്ടില്‍).


ശേഷം ഘടോല്‍കചന്‍ ഹിടുബിയോടുകൂടി ഭീമനോട് യാത്രപറഞ്ഞുപിരിയുന്ന ഭാഗം വരേയാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്. ശ്രീ കലാ: അരുണ്‍‌വാര്യരാണ് ഘടോല്‍ക്കചവേഷമിട്ടത്.
ശ്രീ പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയും ശ്രീ കലാ:രാജേഷ് മേനോനും ചേര്‍ന്നായിരുന്നു പാട്ട്. തരക്കേടില്ലാതെ പാടിയെങ്കിലും പദങ്ങള്‍ മനപ്പാഠമല്ലാത്തതിനാല്‍ പുസ്തകം നോക്കിയാണ് പാടിയിരുന്നത്. പുസ്തകം
നോക്കലും നടന്റെ മുദ്രനോക്കലും താളം പിടിക്കലും എല്ലാകൂടി ചെയ്യുക പ്രയാസംതന്നെ.
അതിനാല്‍ തന്നെ പലഭാഗത്തും മുദ്രയോട് ചേന്ന് പോകാതിരുന്നു പാട്ട്. ചിലപ്പോള്‍ പാട്ടുവരാനായി നടന്‍ കാത്തുനില്‍ക്കണ്ടതായും മറ്റുചിലപ്പോള്‍ മുദ്രവേഗത്തില്‍ കഴിക്കേണ്ടതായുമൊക്കെ വന്നിരുന്നു.
ഇങ്ങിനെ പുസ്തകം നോക്കിപാടിയിട്ടും ‘കുന്തീസുതന്മാരേ‘ ഇന്ന വ്യാസന്റെ പദത്തിന്റെ മൂന്നാംചരണം
‘തന്നേ കാമിച്ചീടാത്തൊരു തന്വഗിയെ കാമിപ്പോരും
തന്നെ കാമിച്ചീടുന്നവളെ താന്‍ ഉപേക്ഷിപ്പവരും’
എന്നു പാടി കലാശത്തിനു തട്ടുകയാണുണ്ടായത്. അടുത്തവരിയായ
‘മൂഠരെന്നു പാരിലെല്ലാം രൂഢമെന്നു അറിഞ്ഞീടേണം’ എന്നത് വിട്ടുകളഞ്ഞു.

ശ്രീ കലാ:ക്യഷ്ണദാസ്,ശ്രീ കലാനിലയം ക്യഷ്ണകുമാര്‍(ഘടോല്‍കചന്റെ തിരനോക്ക് മുതല്‍)
എന്നിവരായിരുന്നു ചെണ്ടക്ക്.

മദ്ദളം കൈകാര്യംചെയ്ത ശ്രീ കലാനിലയം മനോജ് അഭിനന്ദനാര്‍ഹമായ പ്രകടനമാണ് കാഴ്ച്ചവെയ്ച്ചത്. സ്ത്രീവേഷത്തിനുമാത്രമല്ല പുരുഷവേഷത്തിനും നന്നായി കൈക്കുക്കൂടുന്നുണ്ടായിരുന്നു ഇദ്ദേഹം.

ശ്രീ മാര്‍ഗ്ഗി രവീന്ദ്രനാണ് കളിക്ക് ചുട്ടികുത്തിയത്. സന്ദര്‍ശന്‍ കഥകളിവിദ്യാലയത്തിന്റെ കോപ്പുകള്‍
ഉപയോഗിച്ച് ശ്രീ പള്ളിപ്പുറം ഉണ്ണിക്യഷ്ണനാണ് അണിയറ കൈകാര്യം ചെയ്തത്.

7 അഭിപ്രായങ്ങൾ:

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്ക്യതിഭവനില്‍ 21/06/08ന് വൈകിട്ട് 6:30ന് കഥകളി അവതരിപ്പിക്കപ്പെട്ടു. അന്വലപ്പുഴ സന്ദര്‍ശന്‍ കഥകളിവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിലാണ് കളി നടന്നത്.ബകവധം കഥയിലെ ചിലരംഗങ്ങളാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്.
പാണ്ഡവരോട് ധ്യതരാഷ്ട്രര്‍ അരക്കില്ലത്തില്‍ പോയിതാമസിക്കുവാന്‍ നിര്‍ദ്ദേശിക്കുന്നതുമുതല്‍ ഭീമന്‍ ബകനെ വധിക്കുന്നതുവരേയുള്ള ഭാരതകഥാഭാഗമാണ് ബകവധംആട്ടക്കഥ. ഭീമസേനനെ നായകനാക്കിക്കൊണ്ടണാണ് ഈ ആട്ടകഥ കോട്ടയത്തുതന്വുരാന്‍ രചിച്ചിരിക്കുന്നത്.വളരേ മനോഹരമായിതന്നെ ലളിതാവേഷധാരിയായ ശ്രീ കലാ:വിജയന്‍ സാരിന്യത്തം
അവതരിപ്പിക്കുകയും ചെയ്തു.കളരിയില്‍ ചൊല്ലിയാടി ഉറപ്പിച്ച്, അഭ്യാസബലമുള്ള ഒരു നടനുമാത്രം വിജയിപ്പിക്കാനാവുന്ന ബകവധത്തിലെ ഭീമസേനനെ ശ്രീ കലാ:ഷണ്മുഖന്‍ വളരേ നന്നായി അവതരിപ്പിച്ചു.വ്യാസവേഷമിട്ട് അരങ്ങിലെത്തിയത് ശ്രീ മാര്‍ഗ്ഗി രവീന്ദ്രന്‍ ആയിരുന്നു. . ശ്രീ കലാ: അരുണ്‍‌വാര്യരാണ് ഘടോല്‍ക്കചവേഷമിട്ടത്. ശ്രീ പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയും ശ്രീ കലാ:രാജേഷ് മേനോനും ചേര്‍ന്നായിരുന്നു പാട്ട്. ശ്രീ കലാ:ക്യഷ്ണദാസ്,ശ്രീ കലാനിലയം ക്യഷ്ണകുമാര്‍(ഘടോല്‍കചന്റെ തിരനോക്ക് മുതല്‍) എന്നിവരായിരുന്നു ചെണ്ടക്ക്.മദ്ദളം കൈകാര്യംചെയ്ത ശ്രീ കലാനിലയം മനോജ് അഭിനന്ദനാര്‍ഹമായ പ്രകടനമാണ് കാഴ്ച്ചവെയ്ച്ചത്.ശ്രീ മാര്‍ഗ്ഗി രവീന്ദ്രനാണ് കളിക്ക് ചുട്ടികുത്തിയത്. സന്ദര്‍ശന്‍ കഥകളിവിദ്യാലയത്തിന്റെ കോപ്പുകള്‍ ഉപയോഗിച്ച് ശ്രീ പള്ളിപ്പുറം ഉണ്ണിക്യഷ്ണനാണ് അണിയറ കൈകാര്യം ചെയ്തത്.

Nattumavinchottil പറഞ്ഞു...

നല്ല നിരൂപണം. ഹിഡുംബനും ബകനും വധിക്കപ്പെടാതെയുള്ള ബകവധം കാണുന്നതും പതിവായിരിക്കുന്നു

Haree പറഞ്ഞു...

കഥ നന്നായി പറഞ്ഞിട്ടുണ്ടല്ലോ, ചുരുക്കി എന്നാല്‍ ഒന്നും വിട്ടുപോവാതെ... :)

• സാരി രാഗാലാപനം ആവശ്യമില്ലാത്ത ഒരു സാരിപ്പദം, നളചരിതത്തിലെ ദമയന്തിയുടെ സാരിപദമാണ്. അവിടെ സാരി ഉപയോഗിച്ചിരിക്കുന്നത്; സ്ത്രീയുടെ വര്‍ണ്ണനയായോ, ഇംഗിതമായോ ഒന്നുമല്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.

• ഷണ്മുഖദാസ്, പദങ്ങള്‍ക്കിടയില്‍ അനങ്ങാതിരുന്നതല്ലാതെ, ഹിംഡുംബി പറയുന്നത് ശ്രദ്ധിക്കുന്നതായി പോലും ആടുകയുണ്ടായില്ല. ഇനി അതാണോ ചിട്ട!

• കലാമണ്ഡലം വിജയകുമാര്‍, കലാമണ്ഡലം ഷണ്മുഖദാസ് എന്നിങ്ങനെ കലാകാരന്മാരുടെ പേരുകള്‍ ഒരിടത്തെങ്കിലും (ആദ്യം ഉപയോഗിക്കുമ്പോളായാല്‍ കൂടുതല്‍ നന്ന്) പൂര്‍ണ്ണമായും, ശരിയായും നല്‍കുവാന്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്നു തോന്നുന്നു. കലാമണ്ഡലം ഷണ്മുഖദാസ് എന്നാരെങ്കിലും സേര്‍ച്ച് ചെയ്താല്‍, ഈ പോസ്റ്റൊക്കെ ലിസ്റ്റ് ചെയ്യപ്പെടുവാനും അത് അത്യാവശ്യമാണ്.

• ‘ഭീമവൈരികുലകാലാ!’ എന്നതിന്റെ അര്‍ത്ഥമെന്താണ്?

• എല്ലാം പതിഞ്ഞ മട്ടിലുള്ള പദമാകയാല്‍, പുസ്തകം നോക്കിപ്പാടുന്നത് അത്ര ബുദ്ധിമുട്ടായില്ല എന്നു വേണം പറയുവാന്‍. ചിട്ടപ്രധാനമായ പദങ്ങള്‍ പാടുമ്പോള്‍, നടന്റെ ധര്‍മ്മമാണ് പാട്ടിനനുസരിച്ച് മുദ്രകളെ വിന്യസിക്കുക എന്നത്. അല്പമൊക്കെ ‘അഡ്‌ജസ്റ്റ്മെന്റ്’ ചെയ്യാമെന്നാല്ലാതെ, പൂര്‍ണ്ണമായും മുദ്രയ്ക്കനുസരിച്ച് പാടുക നടപ്പുള്ള കാര്യമല്ല. എന്നാല്‍, നടന് അത് സാധിക്കുകയും ചെയ്യും. ഒരു നടനറിയാമല്ലോ, പദം എവിടെയാണ് ആവര്‍ത്തിക്കുക എന്നത്, ആ സമയത്തേക്ക് ആ പദഭാഗത്തിന്റെ മുദ്ര വിന്യസിക്കുവാന്‍ തയ്യാറാവുകയാണ് വേണ്ടത്.

വളരെ നന്നായിട്ടുണ്ട് എഴുതിയത്. :)

ഓഫ്: മനോരമയില്‍ വാര്‍ത്ത വന്നിരുന്നു. സുദര്‍ശന്‍ കഥകളി വിദ്യാലയം നടത്തി എന്നായിരുന്നു വാര്‍ത്ത എന്നുമാത്രം! അതുപോലും ശ്രദ്ധിക്കുവാന്‍ ആ ലേഖകനു കഴിഞ്ഞില്ല. കഷ്ടം തന്നെ!
--

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

@ Nattumavinchottil, നന്ദി. ഇപ്പോള്‍ കളിയെല്ലാം 20-20 അല്ലെ:)

@ഹരീ,
*മറ്റുള്ള സാരി രംഗങ്ങളില്‍ നായിക നായകസമീപത്തെക്കു പോകുന്ന ഭാഗമാണല്ലൊ,നളചരിതത്തില്‍ ഇങ്ങനെ അല്ലല്ലൊ.

*മറ്റു പദങ്ങള്‍Lഇലേപ്പോലെ പതിഞ്ഞപദങ്ങള്‍ ക്കിടയില്‍ സാധാരണ മറ്റേകഥാപാത്രം പ്രതികരിക്കാറില്ലല്ലൊ.അതിനു അവിടെ പ്രാധാന്യവുമില്ലല്ലൊ.പിന്നെ വേണമെങ്കില്‍ കാണിക്കാ എന്നെ ഉള്ളു. കാണിക്കണമെന്നു ചിട്ടയില്ല.കാണിക്കണമെന്നും ഇല്ല.

*കലാകാരന്മാരുടെ പേരു മുഴുവനായി ചേര്‍ക്കാന്‍ ശ്രദ്ധിക്കാം.

*ഭീമവൈരികുലകാലാ= ഭീമാകാരന്മാരായ വൈരികളുടെ കൂട്ടത്തിന് അന്തകനായിട്ടുള്ളവനേ.

*ഒരിക്kഅലും പാട്ടിനനുസ്സരിച്ച് നടന്‍ കാണിക്കകയല്ലാ വേണ്ടത്.നടന്‍ കാണിക്കുന്നതിനനുസ്സരിച്ച് ഗായകന്‍ പാടുകയാണ് വേണ്ടത്.കാരണം ‘പാട്ടിന് കളി’ അല്ലല്ലൊ.‘കളിക്ക് പാടുക’യല്ലെ വേണ്ടത്.

*“പൂര്‍ണ്ണമായും മുദ്രയ്ക്കനുസരിച്ച് പാടുക നടപ്പുള്ള കാര്യമല്ല.” എന്നു ഹരി പറഞ്ഞത് കാലം കേറിയുള്ള പദങ്ങളേസംബന്ധിച്ച് ശരിയാണ് എന്നാല്‍ പതിഞ്ഞപദങ്ങള്‍ക്ക് ഇത് പൂര്‍ണ്ണമായും സാധിക്കും.പക്ഷെ പാട്ടുകാരന്‍ സാഹിത്യവും അതിന്റെ അര്‍ത്ഥവും അതിനുപാകത്തിനുകാണിക്കുന്ന മുദ്രകളും നന്നായി മനസ്സിലാക്കിയിരിക്കണമെന്നു മാത്രം.അതിന് കളരിയില്‍ ചൊല്ലിയാടിച്ച് നല്ല പരിചയവും വേണം.കാരണം കച്ചേരിയല്ലല്ലൊ അരങ്ങുപാട്ട്.
നീലകണ്ഠന്‍ നന്വിശന്,‍ഉണ്ണിക്യഷ്ണക്കുറുപ്പ് എന്നീ മഹാഗായകരൊക്കെ ഇങ്ങിനെയായിരുന്നു.ഈ കാലത്ത് മാടന്വി സുബ്രഹ്മണ്യന്‍ നന്വൂതിരി,കോട്ടക്കല്‍ നാരായണന്‍ എന്നിവരൊക്കെ ഈ രീതിയില്‍ നന്നായി പാടുന്നവരാണ്.

Haree പറഞ്ഞു...

കളിക്കു വേണ്ടിയുള്ള പാട്ടു തന്നെ. പക്ഷെ, പദത്തിലെ ഒരുവാക്ക് നീട്ടിപ്പാടി വരുന്നു, നടന്‍ മുദ്ര കാണിക്കുന്നില്ല, താളത്തിനുള്ളില്‍ നില്‍ക്കുവാന്‍ പാട്ടുകാരന് അടുത്ത വാക്കിലേക്ക് നീ‍ങ്ങിയേ പറ്റൂ; അതിനു ശേഷം, അടുത്തയാവര്‍ത്തി ആ വാക്കു വരുന്നതുവരെ നടന്‍ ആദ്യവാക്കിനു മുദ്രകാട്ടി നിന്നില്ലെങ്കില്‍, രണ്ടും കൂടി ‘സിങ്ക്’ ആവില്ല. താളത്തിനൊപ്പിച്ചു പാടുകയേ പറ്റുകയുള്ളൂ, അല്പസ്വല്പം നീട്ടിയും കുറുക്കിയും അഡ്‌ജസ്റ്റ് ചെയ്യാമെന്നു മാത്രം. താളബോധമുള്ള നടന്‍, പദം ശ്രവിച്ച്, അടുത്ത വാക്ക് ഏത് താളവട്ടത്തില്‍ വരുമെന്നു ശ്രദ്ധിച്ച് മുദ്രകള്‍ വിന്യസിക്കുകയാണ് വേണ്ടത്. ഞാനെന്റെ സൌകര്യത്തിനു മുദ്ര കാണിക്കും, പാട്ടുകാരന്‍ വേണമെങ്കില്‍, പറ്റുന്നതുപോലെ ഒപ്പിച്ചു പാടിക്കോണം എന്നാണെങ്കില്‍, രണ്ടും ചേര്‍ന്നു പോവുകയില്ല തന്നെ.
--

Unknown പറഞ്ഞു...

Good Description.

സനാതനം പറഞ്ഞു...

mani ,

valaree nannayittundu