ആലപ്പുഴ ക്ലബ്ബ് വാര്‍ഷികം

ആലപ്പുഴജില്ലാ കഥകളിക്ലബ്ബിന്റെ 42മത് വാര്‍ഷികം30-04-2007ല്‍ ആലപ്പുഴ എസ്.ഡി.വിബസ്സന്ത്ഹാളില്‍വച്ച് ആഘോഷിച്ചു.
വൈകിട്ട് 6ന് നടന്ന വാഷീകസമ്മേളനത്തില്‍ വെച്ച്
‘ കലാ:ഹരിദാസ് സ്മാരക പുരസ്ക്കാരം’ ശ്രീ കലാ:ബാബു നന്വൂതിരിക്ക് സമ്മാനിച്ചു.ശ്രീ പത്മഭുഷണ്‍ രാമന്‍കുട്ടിനായര്‍ വെക്തിപരമായ കാരണങ്ങളാല്‍ എത്താന്‍ സാധിക്കില്ലാ എന്നറിയിച്ചതിനാല്‍ അന്നേദിവസം അദ്ദേഹത്തിനു നിശ്ചയിച്ചിരുന്ന ‘പൌരസ്വീകരണം’ മറ്റോരവസരത്തിലേക്കു മാറ്റിവച്ചു. അക്കാഡമി ഫെല്ലോഷിപ്പ് നേടിയ ശ്രീ കലാ:ഗോപിയെ പൊന്നാടയണിയിച്ചാദരിച്ചു.
തുടന്ന് സര്‍വ്വശ്രീ കോട്ടക്കല്‍ മധു,കലാ:ബാബു നന്വൂതിരി(പാട്ട്), കുറൂര്‍ വാസുദേവന്‍ നന്വൂതിരി, കലാ:ക്യഷ്ണദാസ്(ചെണ്ട),കലാ:ശശി,കലാ:അച്ചുതവാര്യര്‍(മദ്ദളം) എന്നിവര്‍ പങ്കെടുത്ത ഡബിള്‍ മേളപ്പദത്തോടെ കഥകളി നടന്നു.
ആദ്യ കഥ മാലിയുടെ ‘കര്‍ണ്ണശപഥം’ ആയിരുന്നു.ഗോപിയാശാന്‍ സ്വതസിദ്ധമായ ഭാവാവിഷ്ക്കാരങ്ങളോടെ കര്‍ണ്ണനെ അവതരിപ്പിച്ചു. കുന്തിയായി ശ്രീ മാത്തൂര്‍ ഗോവിന്ദന്‍കുട്ടി രംഗത്തെത്തി.മനോധര്‍മ്മാവിഷക്കാര സമയത്തും മറ്റും കൂട്ടുവേഷക്കാരനോട് നല്ല ചോദ്യശരങ്ങള്‍ തോടുക്കുന്ന ഗോപിയാശാന്റെ കൂട്ടുവേഷത്തിനു മാത്തൂര്‍ പോരാ എന്നു തോന്നി.ഈ കഥയുടെ സംഗീതം ശ്രീ പത്തിയൂര്‍ ശങ്കരന്‍ കുട്ടിയും മധുവും കോട്ടക്കല്‍ സന്തോഷും ചെണ്ട ക്യഷ്ണദാസും മദ്ദളം ശശിയും കൈകാര്യം ചെയ്തു.
രണ്ടാം കഥ ഇരയിമ്മന്‍ തന്വി രചിച്ച ‘ദക്ഷയാഗം’ആയിരുന്നു. ഒന്നാം ദക്ഷനായി ശ്രീ കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ വേഷമിട്ടു.’പതിഞ്ഞ പദവും’ ‘കണ്ണിണക്കാന്ദവും‘ ‘അനന്തജന്മാര്‍ജിതവും’ എല്ലാം ഇദ്ദേഹം തികഞ്ഞചിട്ടയില്‍ ഭംഗിയായി അവതരിപ്പിച്ചു. വേഷത്തിന്റെ നിറവും വേഷപകര്‍ച്ചയും ചിട്ടയും ഇദ്ദേഹത്തിന്റെ പ്രത്യേകതകളാണ്.വേദവല്ലിയായി മുരളീധരന്‍ നന്വൂതിരി നന്നായി എങ്കിലും ചില സമയങ്ങളില്‍ ലേശം ഓവറായി പോകുന്നില്ലെ എന്നു സംശയം തോന്നി.നായകന്‍ ‘ഇതു കാണുന്നില്ലെ‘ എന്നു ചോദിക്കുന്വോള്‍ ഇദ്ദേഹം അതു കാണുന്നതായി നടിക്കുക കൂടാതെ,’മനോഹരമായ ഹംസങ്ങള്‍ ഓരോരൊ ചേഷ്ടകള്‍ കാട്ടി പറന്നു നടക്കുന്നു’എന്നു മറുപടിയും പറയുന്നു.ഇത് ‘പുളിനങ്ങളില്‍ നല്ല കളഹംസലീല കണ്ടു’എന്ന് പിന്നീട് നായകന്‍ വിസ്തരിച്ചാടുന്നതിനു രസക്കുറവാകുകയില്ലേ. ഈ ഭാഗം മധുവും ബാബുവും ചേര്‍ന്നു നന്നായി പാടി.
മാര്‍ഗ്ഗി വിജയകുമാറായിരുന്നു സതി.

രണ്ടാം ദക്ഷനായി ശ്രീ കലാ:ബാലസുബ്രഹ്മണ്യന്‍ തകര്‍ത്താടി. ഉഴപ്പാതെ ആത്മാര്‍ത്ഥമായി അഭിനയിക്കും എന്നുള്ളതാണ് പ്രധമമായും പ്രധാനമായും ഗോപിയാശാന്റെ ശിഷ്യനായ ഇദ്ദേഹത്തിന്റെ പ്രധാന ഗുണം.കറതീര്‍ന്നരീതിയില്‍ വെടിപ്പായെടുക്കുന്ന കലാശങ്ങള്‍ ഇദ്ദേഹത്തിന്റെ വേഷത്തിന്റെ മുഖമുദ്രയാണ്. ഈ രംഗങ്ങളിലെ സംഗീതം പത്തിയൂരും സന്തോഷും കൈകാര്യം ചെയ്തു.നല്ല ശബ്ദസൌകുമാര്യവും സംഗീതവും ഉണ്ടെങ്കിലും ശബ്ദമെടുത്തുപാടേണ്ട ഭാഗങ്ങളില്‍ പത്തിയൂര്‍ അത്രശോഭിക്കുന്നില്ല. മുറുകിയ മേളത്തില്‍ മുങ്ങിപോകുന്നു അദ്ദേഹത്തിന്റെ പാട്ട്.

തുടര്‍ന്നുള്ള നന്ദികേശ്വരന്റെ ഭാഗം ഉണ്ടായിരുന്നില്ലങ്കിലും ദധീചിയുടെ ഭാഗം ഉണ്ടായിരുന്നു.കലാ:രാമചന്ദ്രന്‍ ഉണ്ണിത്താന്‍ ദധീചീമുനിയായി രംഗത്തെത്തി.
വീരഭദ്രന്‍ ശ്രീ കോട്ടക്കല്‍ ദേവദാസായിരുന്നു.ചുവന്നതാടിവേഷങ്ങളില്‍ കഴിവുതെളിയിച്ച് ഉയര്‍ന്നുവരുന്ന നടനാണ് ദേവദാസ്.ഭദ്രകാളിയായും ഉണ്ണിത്താന്‍ വേഷമിട്ടു. സാധാരണയായി വീരഭദ്രവേഷത്തില്‍ വരുന്ന ഉണ്ണിത്താന്റെ ഭദ്രകാളീവേഷം ഇങ്ങനെ കാണാനായി.ഇദ്ദേഹത്തിന്റെ മുഖം തേപ്പിലും മറ്റും വിത്യാസമുണ്ട്.സാധാരണയായി കറുപ്പില്‍ വെള്ളക്കുത്തുകളാണ് ഭദ്രകാളീവേഷത്തിന് മുഖത്തു തേയ്ക്കാറ്.ഇദ്ദേഹം നീലകലര്‍ന്ന പച്ച നിറത്തില്‍ മുഖം തേച്ച് ചുവന്ന കുത്തുകളാണ് നല്‍കിയിരുന്നത്.കൂടാതെ പ്രത്യേകരീതിയില്‍ കണ്ണുകള്‍ വരക്കുകയും ശൂലാക്യതിയില്‍നെറ്റിപൊട്ട് വരക്കുകയും ചെയതിരുന്നു.
യുധരംഗവും മറ്റും ബാലസുബ്രഹ്മണ്യനും ദേവദാസും ഉണ്ണിത്താനും ചേര്‍ന്ന് വിസ്തരിച്ച് അവതരിപ്പിച്ചു. ഈ ഭാഗങ്ങളിലെ സംഗീതം മധുവും ബാബുവും ചേര്‍ന്നും മേളം കുറൂര്‍,അച്ചുതവാര്യര്‍ തുടങ്ങിയവര്‍ ചേര്‍ന്നും ഭംഗിയായി അവതരിപ്പിച്ചു. സമയത്തു പിടിക്കാതിരിക്കുക,സമയത്തു മാറ്റാതിരിക്കുക തുടങ്ങിയ, ചില തിരശീലക്കാരുടെ അശ്രദ്ധകള്‍ ഒഴിച്ചാല്‍ ഇങ്ങനെ കഥകളി ഗംഭീരമായി.

Posted by Picasa

5 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

നന്നായിരിക്കുന്നു...
പക്ഷെ അക്ഷരത്തെറ്റുകള്‍ ധാരാളം... സശ്രദ്ധം വായിച്ചാല്‍ മനസിലാവുന്നവയാണൊക്കെയും...
--

അജ്ഞാതന്‍ പറഞ്ഞു...

A very good attempt. Best Wishes

Rajasekhar.P Vaikom

മൂര്‍ത്തി പറഞ്ഞു...

ഇന്നാണ് ഈ ബ്ലോഗ് കണ്ടത്..ആശംസകള്‍..

kalamandalam sreekanth പറഞ്ഞു...

dear mani,
mal font illathathu kondu kshamikkuka innanu ithu thurannathu muzhuvan vayichittu abhiprayangal ariyikkam

Shree പറഞ്ഞു...

Nice blog about our ancient dance-drama art "Kathakali". Me too a kathakali craze man... Keep up ur gud work.