കഥകളിയില്‍ ന്യത്യന്യത്തനാട്യാഭിനയങ്ങള്‍.


കഥയുടെ ആരംഭത്തില്‍ പ്രായേണ 
പതിഞ്ഞ കാലത്തിലുള്ള പദമായിരിക്കും. പദത്തിലെ ഖണ്ഡങ്ങളായ പല്ലവി,അനുപല്ലവി,ചരണങ്ങള്‍ എന്നിവ ക്രമത്തില്‍ പൊന്നാനിയും ശിങ്കിടിയും ഓരോരുത്തരായും(ചിലപ്പോള്‍ ഒന്നു ചേര്‍ന്നും)മാറി മാറി പാടുന്നു. നടന്‍ മുദ്രയിലൂടെ പദം അഭിനയിക്കുന്നു. ഇതാണ് കഥകളിയിലെ നൃത്യഭാഗം. 
വാചികമായി നാം പറയുന്നതുപോലെ 
എല്ലാവിധത്തിലും ആശയവിനിമയം ചെയ്യുവാന്‍ സാധിക്കുന്ന ഒരു പൂര്‍ണ്ണമായ തനതു മുദ്രാഭാഷ കഥകളിക്കുണ്ട്. ഭാഷയിൽ അക്ഷരങ്ങൾ ചേർന്ന് വാക്കുകളും, വാക്കുകൾചേർന്ന് വാചകങ്ങളും രൂപീകൃതമാകുന്നതുപോലെ തന്നെ മുദ്രാഭാഷയിലും; 24അടിസ്താനമുദ്രകളാകുന്ന അക്ഷരങ്ങൾ ചേത്തുണ്ടാക്കുന്ന വാക്കുകൾ കോർത്തിണക്കി വാചകങ്ങളും രൂപീകൃതമാവുന്നു. കൈകൊണ്ട് മുദ്രകൾ കാട്ടുന്നതിനൊപ്പം നേത്രാഭിനയവും മെയ്യിന്റെ അനുസൃതമായ വിനിയോഗവും കൂടിച്ചേരുമ്പോഴേ മുദ്രകൾക്ക് പൂർണ്ണതയുണ്ടാകുന്നുള്ളു.  പദാഭിനയത്തെകൂടാതെ പദമില്ലാതെയുള്ള 'ആട്ടം' എന്ന് വിവക്ഷിക്കുന്ന അഭിനയങ്ങളിലും ഈ മുദ്രാഭിനയത്തിലൂടെയാണ് നടൻ വ്യവഹരിക്കുന്നത്.

 
പദത്തിന്റെ ഖണ്ഡം തികയുമ്പോള്‍ നടന്‍ കലാശം എടുക്കണം. അതാതു താളത്തില്‍ വിളമ്പം,മദ്ധ്യമം,ദ്രുതം എന്ന മൂന്നുലയങ്ങളോടെ ഹസ്തവിക്ഷേപം ചെയ്ത് കാല്‍‌പ്രയോഗം ചെയ്തു കാണിക്കുന്നതിനാണ് കലാശം എന്നു പറയുന്നത്. ഇത് നൃത്ത ഭാഗം. അതാതുസന്ദർഭങ്ങളിലെ ഭാവങ്ങളെ തീവൃതയിലേയ്ക്ക് എത്തിക്കുക എന്നതാണ് ഈ നൃത്തങ്ങളുടെ ഉദ്ദേശ്യം.

ഈ നൃത്യനൃത്താഭിനയത്തിനെല്ലാം ഒപ്പം നടന്‍ കഥാപാത്രത്തിനും സന്ദർഭത്തിനും അനുസൃതമായരീതിയിൽ മുഖത്തെ അംഗങ്ങള്‍കൊണ്ട് ഭാവം അഥവാ രസം പ്രകാശിപ്പിക്കുന്നു. ഇതാണു നാട്യാഭിനയം.

അഭിപ്രായങ്ങളൊന്നുമില്ല: