ആദരണീയം

എഴുപത്തിഅഞ്ചാം ജയന്തി ആഘോഷിക്കുന്ന 
കാഞ്ചി കാമകോടിപീഠാധിപതി ജഗത്ഗുരു ജയേന്ദ്രസരസ്വതി സ്വാമികള്‍ക്കും പ്രശസ്ത കഥകളിആചാര്യന്‍ സദനം കൃഷ്ണന്‍‌കുട്ടിക്കും തൃശ്ശൂര്‍ സംസ്കൃതിക്ഷേത്രയുടെ ആഭിമുഖ്യത്തില്‍ സ്വീകരണമൊരുക്കി. 04/012011ന് വൈകിട്ട് 9മണിക്ക് ഗുരുവായൂര്‍ ശ്രീശങ്കരഹാളില്‍ വെച്ചാണ് സ്വികരണം സംഘടിപ്പിക്കപ്പെട്ടത്. ഈ ചടങ്ങില്‍ വെച്ച് ജയേന്ദ്രസരസ്വതി സ്വാമികള്‍ ‘കഥകളിരത്നം’ പുരസ്ക്കാരം സദനം കൃഷ്ണന്‍‌കുട്ടിക്ക് നല്‍കി ആദരിച്ചു. മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സംഗീത നാടക അക്കാദമി ചെയര്‍മ്മാന്‍ സി.രാവുണ്ണി, സി.മോഹന്‍‌ദാസ്, ടി.എസ്സ്. വെങ്കിട്ടരാമന്‍  തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 

 ഇരിങ്ങാലക്കുട കാഞ്ചികാമകോടി യജുര്‍വേദ 
പാഠശാലയിലെ വിദ്യാര്‍ദ്ധികളുടെ വേദാലാപനത്തോടെ സമാരംഭിച്ച ചടങ്ങിനെ തുടര്‍ന്ന് സന്ദാനഗോപാലം കഥയിലെ ആദ്യരംഗവും അവതരിപ്പിക്കപ്പെട്ടു. നിശ്ചയിച്ചിരുന്നതിലും 2മണിക്കൂറിലധികം വൈകിയതുകൊണ്ടും, സ്വാമിയുടെ സമയക്കുറവുമൂലവും ആയിരിക്കും കഥകളി വേഗത്തില്‍തന്നെയാണ് അവതരിപ്പിക്കപ്പെട്ടത്. 



സദനം കൃഷ്ണന്‍‌കുട്ടി അര്‍ജ്ജുനനായും കലാമണ്ഡലം പ്രദീപ് ശ്രീകൃഷ്ണനായും അരങ്ങിലെത്തി.



നെടുബുള്ളി രാം‌മോഹനും സദനം ജോതിഷ്‌ബാബുവും ചേര്‍ന്നായിരുന്നു സംഗീതം

1 അഭിപ്രായം:

AMBUJAKSHAN NAIR പറഞ്ഞു...

ശ്രീ. കാഞ്ചി സ്വാമിജിക്കും സദനം ശ്രീ. കൃഷ്ണന്‍ കുട്ടി ജ്യേഷ്ടനും നമസ്കാരം